ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും ബുള്‍ഡോസര്‍ രാജ്; മുസ്‌ലിം സംഘടനയുടേതടക്കം പത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി




 ഗാന്ധിനഗര്‍: ദല്‍ഹിയിലേതിന് സമാനമായി രാമനവമി ഘോഷയാത്രയുടെ ഭാഗമായി സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ ഗുജറാത്തിലും കെട്ടിടം പൊളിക്കല്‍ നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗുജറാത്തിലെ ഹിമ്മതനഗറിലാണ് ‘കൈയേറ്റ വിരുദ്ധ’ നടപടിയുടെ ഭാഗമായി കടകമ്പോളങ്ങളടക്കമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്.

‘ഇന്നത്തെ കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ടി.പി റോഡ് ഛപ്പാരിയയിലെ മൂന്ന് – നാല് കിയോസ്‌ക്കുകളും രണ്ട് – മൂന്ന് കുടിലുകളും ഒരു ഇരുനിലക്കെട്ടിടവും പൊളിച്ചുമാറ്റി.

15 മീറ്റര്‍ റോഡിന്റെ മൂന്ന് മീറ്ററോളം കെട്ടിട ഉടമകള്‍ കൈയേറിയിരിക്കുകയാണ്. 2020-ല്‍ ഞങ്ങള്‍ ഇവര്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇത് പതിവായി നടക്കുന്ന കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമാണ്.

ഏപ്രില്‍ 10 ന് നടന്ന സംഭവങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല. മറ്റ് മേഖലകളിലും ഞങ്ങള്‍ സമാനമായ നടപടി തുടരും,’ ഹിമ്മത്‌നഗറിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ നവനീത് പട്ടേല്‍ പറഞ്ഞു.

ഏപ്രില്‍ 10ന് നടന്ന സാമുദായിക കലാപവുമായി ഈ ഒഴിപ്പിക്കലിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

‘ചൊവ്വാഴ്ച നടന്ന ഒഴിപ്പിക്കലിന് ഏപ്രില്‍ 10ന് നടന്ന സംഭവങ്ങളുമായി ഒരു ബന്ധവുമില്ല. ഒഴിപ്പിക്കലിനെ കുറിച്ച് തദ്ദേശ സ്വയംഭരണ മേധാവി അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്,’ സബര്‍കാന്ത എസ്.പി വിശാല്‍ വഗേല പറഞ്ഞു.

ഒഴിപ്പിക്കലിനിടെ പൊളിച്ചുമാറ്റിയ ഇരുനില കെട്ടിടം ഹിമ്മത്‌നഗറിലെ അഷ്‌റഫ് നഗര്‍ ജമാഅത്ത് എന്ന സാംസ്‌കാരിക-മത സംഘടനയുടേതാണ്.

ഏപ്രില്‍ 10ന്, രാമനവമി ഘോഷയാത്രയ്ക്കിടെ സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് കല്ലേറും തീവെപ്പും ഉണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പൊലീസെത്തിയ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുയും 22 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസവും ഇതിന് സമാനമായ കല്ലേറുണ്ടാവുകയും തുടര്‍ന്ന് പൊലീസ് 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...