കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പിൽ പി.വി. അൻവറിനെ വീണ്ടും ചോദ്യംചെയ്യും. വ്യാഴാഴ്ച രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിപ്പിക്കുക. സ്വത്ത് വിവരങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനാണ് ഇഡിയുടെ ഈ നീക്കം. പ്രത്യേക കാലയളവിൽ പി.വി. അൻവറിന്റെ സ്വത്തുക്കളിൽ വലിയ തോതിലുള്ള വർധനവുണ്ടായതായാണ് ഇഡിയുടെ കണ്ടെത്തൽ.
ഏതുവഴിക്കാണ് ഇത്രയും സ്വത്തുക്കൾ സമ്പാദിക്കാൻ സാധിച്ചത് എന്നതുസംബന്ധിച്ച് അൻവറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഇന്നലെ മണിക്കൂറുകൾ നീണ്ടുനിന്ന് ചോദ്യംചെയ്യലിലൂടെയാണ് അൻവറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ