ജില്ലയില്‍, കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുത്പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍പാക്കറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനുളള കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ പി.ശ്രീനിവാസ, എസ്.എസ്.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍സ്പെക്ടര്‍മാരായ എം.രതീഷ്, കെ.എസ്.രമ്യ, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി.വി.പവിത്രന്‍, പി.ശ്രീജിത്, ഓഫീസ് അറ്റന്‍ഡന്റ് എ.വിനയന്‍, ഡ്രൈവര്‍മാരായ പി.അജിത് കുമാര്‍, ആസിഫ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ സംഘടനാതലത്തില്‍ ബോധവത്ക്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ