ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹിന്ദുവിനെതിരെ നില്‍ക്കാന്‍ ഒരു ശക്തിക്കുമാകില്ല' ഹിന്ദു താല്‍പര്യങ്ങളാണ് രാഷ്ട്ര താല്‍പര്യങ്ങള്‍,- ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

 


ഹൈദരാബാദ്: ഹിന്ദു താല്‍പര്യങ്ങളാണ് രാഷ്ട്ര താല്‍പര്യങ്ങളെന്നും ഭാഷ, ജാതി തുടങ്ങിയ താല്‍പര്യങ്ങളെക്കാളും ജനങ്ങള്‍ എപ്പോഴും രാഷ്ട്ര താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

ശ്രീരാമാനുജാചാര്യയുടെ സഹസ്രാബ്ദ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം വര്‍ഷമായി ഹിന്ദുക്കളെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് ലോകമെമ്ബാടും പരസ്പരം പോരടിക്കുകയാണെന്നും അയ്യായിരം വര്‍ഷം പഴക്കമുള്ള ഭാരതത്തിന്റെ 'സനാതന' ധാര്‍മിക ജീവിതം ഇപ്പോഴും അതേപോലെ നിലനില്‍ക്കുന്നുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ലോകം സമത്വത്തെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങിയതെന്നും എന്നാല്‍ അതിന് മുന്‍പ് തന്നെ ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി സമത്വത്തിന്റെ സന്ദേശം നിലനില്‍ക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നവരില്‍ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

മുച്ചിന്തലിലെ ചിന്ന ജീയര്‍ സ്വാമി ആശ്രമത്തില്‍ ശ്രീരാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 'സമത്വത്തിന്റെ പ്രതിമ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമ സമത്വ ആശയത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. 12 ദിവസത്തെ രാമാനുജ സഹസ്രാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്.

അഭിപ്രായങ്ങള്‍

  1. ഹിന്ദു രാജ്യം മോഹൻ ഭഗവതിനെ അപ്പന്റെ അല്ലല്ലോ ഹിന്ദു രാജ്യം ഇസ്‌ലാമിനെയും ക്രിസ്ത്യാനിയുടെയും ശേഷം ഇന്ദു കളുടെ യും ആണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇന്ത്യയുടെ ഭാഗം ആണോ അല്ലാതെ ബന്ധുക്കളുടെയോ മോഹൻ ഭഗവത് ഇതിന്റെ അപ്പനെയോ അയാളുടെ മുട്ട അച്ഛന്റെ യോ അപ്പൂപ്പന്റെ യോ അയാളുടെ ഭാര്യയുടെ ഭാര്യയുടെ തന്തയുടെ യോ നരേന്ദ്ര മോദിയുടെ യോ യോഗി ആദിത്യനാഥ് അവന്റെ തന്തയുടെ യോ അല്ലല്ലോ ഇന്ത്യ ഇസ്‌ലാമിനെയാണ് ഇഷ്ടപ്പെടുന്നത് മനസ്സിലായോ ടാ മോഹൻ ഭാർഗവ തെമ്മാടി കള്ളപ്പന്നി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...