കാസർകോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി ഹൊസ്ദുർഗിൽ നിന്ന് പി.അജിത് കുമാറിനെ മാറ്റി നിയമിച്ചു. അമ്പലത്തറ ഇൻസ്പെക്ടർ ആയ കെ പി ഷൈൻ ആണ് പുതിയ വിദ്യാനഗർ ഇൻസ്പെക്ടർ. എൻ പി രാഘവനെ മേൽപ്പറമ്പിലും ചിറ്റാരിക്കാലിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലും വിദ്യാനഗറിൽ നിന്ന് യുപി വിപിനെ ബേക്കലിലും മാറ്റി നിയമിച്ചു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിനെ ഹൊസ്ദുർഗിലും അനിൽകുമാറിനെ ബദിയടുക്കയിലും ആദൂരിലും നിയമിച്ചു. ബേക്കലിൽ നിന്ന് എം.വി.ശ്രീദാസിനെ ചീമേനിയിലും മാറ്റി നിയമിച്ചു. കുമ്പള ഇൻസ്പെക്ടർ ജിജേഷിനെ കാസർകോട് വിജിലൻസിലും നിയമിച്ചു. മേൽ പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറാണ് പുതിയ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ.
കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം പ്രവർത്തകൻ ; പ്രതി അറസ്റ്റിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി
കണ്ണൂർ : കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി . സംഭവത്തിൽ അറസ്റ്റിലായ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഎം നാലാം വാർഡ് കൗൺസിലറാണ് പി പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 77 കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. പ്രതി ഹെൽമറ്റ് വച്ചിരുന്നതിനാൽ ജാനകിക്ക് ആളെ തിരിച്ചറിയാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് രാജേഷ് പിടിയിലായത്.