ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജാതി സെൻസസ് നടത്താൻ മോദി സർക്കാർ; കേന്ദ്രത്തിൻ്റെ സുപ്രധാന പ്രഖ്യാപനം; ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

  ദില്ലി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.
ഈയിടെയുള്ള പോസ്റ്റുകൾ

മെയ് 1 ന് സി എം ആശുപത്രിയിൽ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽക്യാമ്പ്

  ചെർക്കള:ലോക തൊഴിലാളി ദിനമായ മെയ് 1 ന് എല്ലാ വിഭാഗം മോട്ടോർ തൊഴിലാളികൾക്കും ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. പ്രഷർ,ഷുഗർ,ഇസിജി എന്നിവ സൗജന്യമായി പരിശോധിക്കും.ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടേയും കൺഷൾട്ടേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. രാവിലെ 10 മണിമുതൽ 2മണിവരെയാണ് ക്യാമ്പ്. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഇളവുകൾ ക്യാമ്പിൽ പ്രഖ്യാപിക്കും. മോട്ടോർ തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ:മൊയ്തീൻ ജാസിലി അഭ്യർത്ഥിച്ചു.

റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കി മോദി; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ, നിർണായക തീരുമാനം ഉടൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം വേണ്ടെന്നുവെച്ചു. മേയ് ഒമ്പതിന് മോസ്കോയിൽ നടക്കുന്ന 'വിക്ടറി പരേഡി'ൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെയും തുടർന്നുള്ള സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.

ക്രിമിനൽ അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു

 കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്. 

പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പെടുത്തും, നിലവിലുള്ള വാണിജ്യബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും

  ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരവാദി ആക്രമണത്തിൽ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍.പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും. സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. 

കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സമാന കേസിൽ നേരത്തെയുള്ള ഉത്തരവ് കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി. അന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. കെ എം എബ്രഹാമിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് ഹാജരായത്.  അനുമതി വാങ്ങാതെയാണ് തനിക്കെതിരെ സിബിഐ കേസ് എടുത്തതെന്നും ഉയർന്ന പദവി വഹിച്ച ഉദ്യോഗസ്ഥനാണെന്നും കെ എം എബ്രഹാം വാദത്തിൽ ചൂണ്ടിക്കാട്ടി. കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരം സമർപ്പിച്ചിരുനോ എന്ന് കോടതി ചോദിച്ചു. 6 വർഷത്തോളം താങ്കൾക്ക് കുടുംബത്തിന്റെ അസറ്റ് ഡിക്ലയര്‍ ചെയ്യാൻ കഴിയാത്തത് വീഴ്ച ആണല്ലോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. മുംബൈയിലെ സ്വത്ത് സംബന്ധിച്ചും കോടതി ചോദ്യമുന്നയിച്ചു. 

പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം; തെരച്ചിൽ ജാ​ഗ്രതയോടെ

ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്. ഭീകരർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് ഇതിലൂടെ കഴിയും. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇതു മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.