ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

  തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. 

കാസർഗോഡ് ഗെയിറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ് ഉദുമയിൽ ഗെയിറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ പള്ളം തെക്കേക്കര മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ അബുതാഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്ന് വന്നതാണ് രണ്ടര വയസുകാരൻ. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍; വയനാട് കണക്ക് വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമ‍ർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അഭിപ്രായപ്പെട്ടു. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിച്ചു. ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും.   ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താനും യോഗം തീരുമാനിച്ചു. 1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില ...

പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെ സെപ്റ്റംബര്‍19മുതല്‍ ഗതാഗതം നിരോധനം

  കാസര്‍കോട് – കാഞ്ഞങ്ങാട് എസ്.എച്ച് റോഡില്‍ പ്രസ്സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള വാഹനഗതാഗതം പ്രവര്‍ത്തികള്‍ക്കായി സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു ഈ വഴിയുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി പോകേണ്ടതാണ്. ട്രാഫിക് പൊലീസിന്റെ നിര്‍ദ്ദേശം പരിഗണിച്ച് റോഡ് അടക്കുന്നത് നേരത്തേ തീരുമാനിച്ച സെപ്റ്റംബര്‍ 18 ല്‍ നിന്ന് 19 ലേക്ക് മാറ്റിയതായി പൊതുമരാമത്ത് റോഡ്‌സ് വിഭാഗംഅറിയിച്ചു സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു ഈ വഴിയുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി പോകേïതാണ്. സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു ഈ വഴിയുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി പോകേïതാണ്. സെപ്തംബര്‍ 19 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു ഈ വഴിയുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി പോകേïതാണ്.

ഹേമ കമ്മിറ്റി റിപ്പോ‍‍ർട്ട്; അന്വേഷണ ഉദ്യോഗസ്ഥർക്ക് സാക്ഷി മൊഴികൾ നൽകിയത് പല ഭാഗങ്ങളിലായി, ഇന്ന് നിർണായക യോഗം

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ സാക്ഷി മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായി. സാക്ഷി മൊഴികൾ മുഴുവനായി ആർക്കും നൽകിയില്ല. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥർ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ മുഴുവനായി എല്ലാവർക്കും നൽകിയിട്ടുണ്ട്. സാക്ഷി മൊഴികളുടെ പകർപ്പ് അന്വേഷണ സംഘാം​ഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറണം. ആരും പകർപ്പെടുക്കരുതെന്നും നിർദ്ദേശമുണ്ട്.  റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നത് പൊലിസിൽ നിന്നല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നി​ഗമനം. പൊലിസിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയുണ്ടായ ചോർച്ച അന്വേഷിക്കേണ്ടതാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സർക്കാരിന് സമർപ്പിക്കാനുള്ള ആക്ഷൻ ടേക്കൺ റിപ്പോർട്ടിന് യോ​ഗം രൂപം നൽകും. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സർക്കാ‍‍ർ ഒരു പ്രത്യ...

പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവോണ സമ്മാനം ആസാദ് നഗർ ബസ് വൈറ്റിംഗ് ഷെഡ് നാടിന്ന് സമർപ്പിച്ചു ആസാദ് സ്പോട്ടിംഗ് ക്ലബ്

  ആസാദ് നഗർ ആസാദ് സ്പോട്ടിംങ്ങ് ക്ലബിന്റെ നേതൃത്വത്തിൽ ആസാദ് നഗറിൽ പുതുക്കി പണിത ബസ് വൈറ്റിംഗ് ഷെഡ് തിരുവോണ ദിവസം പൗര പ്രമുഖനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാനിദ്ധ്യവും ആസാദ് നഗർ സിദ്ധീഖ് ജുമാ മസ്ജിദ് പ്രസിഡന്റും കൂടിയായ കോളിയാട് മുഹമ്മദ് ഹാജി അവർകൾ ഉൽഘാടനം ചെയ്ത് നാടിന്ന് സമർപ്പിച്ചു. ആസാദ് സ്പോട്ടിംഗ് ക്ലബ് പ്രസിഡന്റ് സിറാജ് ആദ്യക്ഷത വഹിച്ചു സി. എം എ ജലീൽ, മുജീബ് സമീർ യാസർ സമദ് ഹനീഫ് പ്രസംഗിച്ചു ആരീഫ് ബഷീർ ജാസ് ഇബ്രാഹിം നൗഷാദ് ആസാദ് സ്പോർട്ടിംഗ് ക്ലബ് പ്രവർ ആകർ നാട്ടുകാർ സംബന്തിച്ചു