ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി ശിക്ഷ റദ്ദാക്കി വെറുതെവിടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വെറുതെ വിട്ട സിപിഎം ഒഞ്ചിയം മുൻ ഏറിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണൻ, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവർ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാണെന്നും ഹൈക്കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് വാദം നടക്കും. ഏറ്റവും നല്ല വിധിയെന്ന് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ  പ്രതികരിച്ചു. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിൽ ഉൾപ്പെട്ട 7 പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസിൽ ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ 26ന് വാദം കേൾക്കും.   തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട്ടെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട സിപിഎം മുൻ ഒഞ്ചിയം ഏറീയാ കമ്മിറ്റി അംഗം കെകെ കൃഷ്ണൻ, കണ്ണൂർ കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവർ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളാണെന്നും ഹൈക്കോടതി ...

ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. പെര്‍മുദെ-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവര്‍ ചേവാര്‍ കുണ്ടങ്കാറടുക്ക മില്ലിന് സമീപത്തെ അബ്ദുല്‍ റഹ്മാന്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് ചേവാറില്‍ എത്തിയപ്പോഴാണ് അബ്ദുല്‍റഹ്മാന് നെഞ്ച് വേദന അനുഭപ്പെട്ടത്. ഇതോടെ ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തി. അതിനിടെ അബ്ദുല്‍ റഹ്മാന്‍ ബസിന്റെ വളയത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സുഹ്‌റ. മകന്‍: ഹര്‍ഫാത്ത്.

കേരളം ചുട്ടുപൊള്ളും; 3 ജില്ലകളിൽ ഇന്ന് താപനില ഉയരും; യെല്ലോ അലര്‍ട്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസ്: ഇന്ന് നിർണായകം; വിചാരണക്കോടതി വിധി ചോദ്യം ചെയ്ത ഹർജികളിൽ വിധി

കൊച്ചി: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും  പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാർ അപ്പീലിലുമാണ് വിധി പറയുക. എത്ര പ്രതികളുണ്ടെന്ന് എഫ്ഐആറിൽ കൃത്യമായി പറയുന്നില്ലെന്നും പലരെയും കേസിൽ പ്രതി ചേർത്തത് വ്യാജ തെളിവുകളുണ്ടാക്കിയിട്ടാണ് എന്നുമാണ് പ്രതികളുടെ വാദം.  അതേസമയം കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് കെ.കെ രമ വാദിക്കുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജ...

കേരളത്തില്‍ കനത്ത ചൂട്; 3 ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പകല്‍ മൂന്ന് മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ കണ്ണൂര്‍ മലപ്പട്ടത്ത് സൂര്യാഘാതമേറ്റ് പശു ചത്തു. കുപ്പം ഭഗത് സിംഗ് സ്മാരക വായനശാലക്ക് സമീപം കൃഷ്ണന്റെ മൂന്ന് വയസ്സ് പ്രായമുള്ള കറവ പശുവാണ് ചത്തത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ വയലില്‍ കെട്ടിയ പശുവിനെ ഉച്ചയ്ക്ക് അഴിക്കുന്നതിന് എത്തിയപ്പോഴാണ് കുഴഞ്ഞുവീണ് ചത്ത നിലയില്‍ കണ്ടത്. വെറ്റിനറി സര്‍ജന്‍ ജഡം പരിശോധന നടത്തി. സൂര്യാഘാതം ഏറ്റതാണെന്ന് സ്ഥിരീകരിച്ചു.

ക്രിമിനലുകളോട് മറുപടി പറയാൻ ഇല്ല, മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല’; ​ഗവർണർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ വീണ്ടും ക്രിമിനല്‍ എന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചപ്പോഴാണ് ഗവര്‍ണര്‍ നില വിട്ട് പെരുമാറിയത്. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ലെന്നും ബാക്കി കാര്യങ്ങള്‍ നിയമപരമായി നേരിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരം ഇല്ലെന്നും വിഷയം നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, കേരള സര്‍വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണെന്നും നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോ എന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവിനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട വ്യക്തിയാണ് ചാന്‍സലര്‍. എന്നാല്‍ അതിനെതിരായി നില്‍ക്കുന്ന സമീപനമാണ് ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. പൊതുവില...

ചിത്രം തെളിയുന്നു, മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ഇനിയും ധാരണയായില്ല

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്.  ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ. കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിലും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നു. കൊല്ലത്ത് എം.മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്.ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും.ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.